Posts

Showing posts from August, 2024

എന്റെ പൂന്തോട്ടം ( കവിതകൾ) (ഇന്ദുലേഖ വയലാർ)

Image
   എന്റെ പൂന്തോട്ടം ( കവിതകൾ) (ഇന്ദുലേഖ വയലാർ) പ്രസാധകർ: ബുക്ക് കഫെ പബ്ലിക്കേഷൻസ് വില: 100 രൂപ പുസ്തകം വേണ്ടവർ ബന്ധപ്പെടുക +91 97458 43713 ഷൈജു അലക്സ് ==================== 19 കവിതകളുടെ സമാഹാരമാണ് ഇത്. ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ അസ്വസ്ഥയാവുന്ന കവി ഹൃദയമാണ് "എൻ്റെ പൂന്തോട്ടം" എന്ന ഈ കൊച്ചുപുസ്തകം. ലളിതമായ വരികളിലൂടെ, എല്ലാം വായിച്ചുകഴിയുമ്പോൾ നമ്മുടെ മനസ്സിലും ആ അസ്വസ്ഥത നീറി പടർന്ന് കേറും. ആദ്യ കവിത തന്നെ ഭാഷയ്ക്ക് വന്ന ശോഷണമാണ് പ്രതിപാദിക്കുന്നത്. പല പല രീതിയിൽ പ്രാദേശികതലത്തിൽ നമ്മുടെ മലയാളം ഏറെ ഭംഗിയാണ്. പിന്നെപ്പിന്നെ വന്ന ഉച്ചാരണത്തിലെ തെറ്റുകളും അഭംഗികളുമൊക്കെ എടുത്തുകാട്ടുന്നു. കപടമായ ചിരികളും കപട പ്രണയവും കണ്ട് മനം മടുത്ത കവിയെ കാണാം മറ്റൊരിടത്ത്. മടിയന്മാരായി, ബൈക്കിൽ ചെത്തി നടക്കുന്നവരുടെ ലോകം. പരിണതഫലമോ; "വായു വേഗത്തിൽ പറന്നു നടക്കുമവർ കാലന്റെ ദൂതരാകുന്നു." മരണത്തിലേക്ക് നടന്നടുക്കുന്ന, സ്വയം വരുത്തിവച്ച ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് "സുന്ദരന്റെ വിചാരങ്ങൾ" എന്ന കവിതയിൽ. അടുത്ത കവിത "ഭീതി!...

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

Image
  "അമ്മയുടെ കവിതകൾ" =============== "അമ്മയുടെ കവിതകൾ" എന്ന പുസ്തകം മക്കൾ കവിതയും അജിതയും ചേർന്ന് അമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ അമ്മ എൻ എസ് ഭാർഗവിക്ക് സമർപ്പിച്ച   കവിതാ പുസ്തകമാണ്.  അദ്ധ്യാപികയും സംഘടനാപ്രവർത്തകയുമായ അമ്മ സർവീസ് കാലഘട്ടത്തിൽ ഡയറിയിൽ എഴുതി സൂക്ഷിച്ചുവച്ചിരുന്നവയാണ് ഈ കവിതകളൊക്കെയും! പല കാലത്തായി അവർ ഇതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. സഹപ്രവർത്തകർക്കിടയിലും കുടുംബത്തിലും മാത്രമായി ഒതുങ്ങി ആ എഴുത്തുകൾ. പക്ഷേ അവയെല്ലാം ചേർത്ത് ഒരു പുസ്തകം എന്നത് അമ്മയും സ്വപ്നം കണ്ടുകാണില്ലേ....ആഗ്രഹിച്ചുകാണില്ലേ....!?   പക്ഷേ അത് പറയാൻ മടിച്ച്, തന്റെ എഴുത്തുകൾ അത്രയൊന്നും വളർന്നിട്ടില്ലായെന്ന് ചിന്തിച്ച് ആ തലമുറ തങ്ങളുടെ എഴുത്തുകളെ സ്വകാര്യശേഖരമായി കൊണ്ടുനടന്നു!  ഇന്നാണെങ്കിലോ നവമാധ്യമങ്ങൾ തങ്ങൾക്ക് സർവ്വസ്വാതന്ത്ര്യവും തന്നിരിക്കുന്നതുകൊണ്ട് നാലാളുവായിക്കാൻ, വെളിച്ചത്തുകൊണ്ടുവരാൻ ആർക്കും പ്രയാസമില്ലാ. തന്റെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ ഒരിടമായിത്തീർന്നു ഇവിടം!   1987 ലാണു മലയാള അദ്ധ്യാപികയായ ടീച്ചർ റിട്ടയർ ചെയ്യുന്ന...

ഉമാദേവി തുരുത്തേരി (പ്രണയത്തിന്റെ ജലവിരലുകൾ.) --------------------------കവിതാസമാഹാരം

Image
  ഉമാദേവി തുരുത്തേരി  (പ്രണയത്തിന്റെ ജലവിരലുകൾ.) --------------------------കവിതാസമാഹാരം  പ്രണയകവിതകൾ എന്നു കേൾക്കുമ്പോൾ വായിക്കാൻ അത്ര വലിയ ഉത്സാഹം ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഉമാദേവി തുരുത്തേരിയുടെ (ഉമേച്ചിയുടെ) കവിതകൾ എന്റെ എല്ലാ മുൻകാല ധാരണകളെയും മാറ്റിയെഴുതി. കവിതകൾ അനുഭവിച്ച റിയുകയാണ്. ആനന്ദവും അനുഭൂതിയുംകൊണ്ട് നിറയുന്നതാവണം കവിത എന്നത് ഇതിൽ പൂരകമായി.   പ്രണയം എന്നാൽ കാമ മോഹിതമല്ല. ഇലയിലും പുൽക്കൊടിത്തുമ്പിലും മഞ്ഞിലും വേനലിലും വർഷത്തിലും ഗ്രീഷ്മത്തിലും പൂക്കളിലും സൂര്യചന്ദ്രന്മാരിലും മേഘങ്ങളിലും എവിടെയും കാണുന്ന സൗന്ദര്യത്തിന്റെ മേലാപ്പ് കൂടിയാണ് ഈ കവിതകൾ. പ്രണയകവിതകളിൽ ഏറെയും കണ്ടിട്ടുള്ളത് രാധാകൃഷ്ണ പ്രണയമാണ്. എങ്കിൽ ഇവിടെ ഉമാ മഹേശ്വര പ്രണയത്തിന്റെ നാനാവർണ്ണങ്ങൾ ഒപ്പിയെടുക്കാം. മഹേശ്വരനെ കാത്തിരിക്കുന്ന ഉമ. എത്ര ചേതോഹരമാണ് ഓരോ വരികളും ഓരോ സങ്കൽപ്പങ്ങളും!  കവിത ആത്മാവിൽ നിന്നും നിറഞ്ഞൊഴുകുകയാണ്. ഉമേച്ചിയിൽ. പ്രണയത്തിൻറെ മാധുര്യം തൊട്ടടുക്കാവുന്ന കവിതകൾ.  ആലിപ്പഴം,  സ്മരണ, "ശിവോഹം"  ഗാന്ധി, ശിവപ്രിയം ഇങ്ങനെയേറെ ഇഷ്ടപ്പെട്ട കവിതകൾ "കവിത ...

വഴിത്തിരിവ് , ചെറുകഥകൾ, എൻ കെ രാമ വാര്യർ

Image
  എൻ കെ രാമവാര്യർ വഴിത്തിരിവ് ( ചെറുകഥകൾ) ============ മധുരവും ലളിതവുമായ ഭാഷയിൽ നല്ല ഒതുക്കത്തോടെ നടത്തിയിട്ടുള്ള എഴുത്തുകളാണ് ഈ കഥകൾ. വളച്ചുകെട്ടലുകളില്ലാതെ, നല്ല ഒഴുക്കോടെ ആകാംക്ഷയ്ക്ക് തെല്ലും കുറവില്ലാതെ വായിച്ചുതീർക്കാനാവും! എങ്കിലും ഓർമ്മകളും അനുഭവങ്ങളും ഇഴചേർന്ന് കഥയോളം വളർന്നവയാണ്.  കഥാകൃത്ത് എന്ന നിലയിൽ ഇടയ്ക്ക് എഴുത്തിൽ പതർച്ച കാണുന്നുണ്ട്. സമൂഹത്തിനു നേരെ മനോഭാവങ്ങളുടെ നേരെ വിരൽചൂണ്ടുന്നുണ്ട് ഇവ. ആദ്യ കഥയിൽ ജ്യോത്സ്യവചനം ശരിയാവുന്ന സംഭവമാണ് മണിക്കുട്ടിയുടേത്. എന്നാൽ "ഏകാദശി" ബാല്യത്തിലെ സ്കൂൾദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് വിശപ്പിന്റെ വിളിയെ പ്രതിരോധിക്കാനാവാതെ മുത്തശ്ശിയെ പറ്റിച്ച് ഉപ്പുമാവെടുത്ത് കഴിച്ച അനുഭവമാണ്.   "ഉറുമ്പിന്റെ പ്രതികാരം" ഗതികെട്ടാൽ ഉറുമ്പ് പോലും പ്രതികരിക്കും എന്ന് ജീവിവർഗ്ഗത്തെ പ്രതിനിധാനം ചെയ്ത് എഴുതുന്നു.  "ഒരുമുഴം മുൻപേ" ചൂഷണങ്ങളെ മുൻ കൂട്ടി കണ്ട് ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ പ്രതിരോധിക്കാം എന്ന സന്ദേശമാണ് നൽകുന്നത്. "കഥയറിയാതെ " വിവാഹ തട്ടിപ്പിന്റെ കഥപറയുന്നു. "ഒരു മുത്തശ്ശിക്കഥ!" കുട്ടികൾക്ക് കഥ പറഞ്ഞുക...

റാം C/O ആനന്ദി, അഖിൽ പി ധർമ്മജൻ

Image
  റാം C/O ആനന്ദി,  അഖിൽ പി ധർമ്മജൻ ========== മിനി പ്രസാദ് ടീച്ചർ വന്നപ്പോൾ രണ്ടുപുസ്തകം കൊണ്ടുതന്നിരുന്നു. അതിൽ  അഖിൽ പി ധർമ്മജന്റെ റാം c/o ആനന്ദി!( d c Books) ചൂടപ്പംപോലെ വിറ്റഴിഞ്ഞ പുസ്തകം! കൈയിലെടുത്താൽ അതേ ചൂടോടെ നമ്മളത് വായിച്ചുതീർക്കും. വളരെ ഹൃദ്യമായൊരു  നോവൽ.  റാം, ആനന്ദി, വെട്രി, രേഷ്മ, പാട്ടി അപരിചിതരായ അഞ്ചു പേർക്കിടയിലെ സൗഹൃദം വളർന്നുവരുന്ന കഥ! ചെന്നൈ നഗരം കേന്ദ്രീകരിച്ച് തൊഴിലും പഠിപ്പുമായ് എത്തിച്ചേർന്നവർ.  സിനിമാട്ടോഗ്രഫി പഠിക്കാൻ ആലപ്പുഴയിൽ നിന്നെത്തിയ ശ്രീരാം എന്ന റാം, ഒരച്ഛന്റെ മക്കളായ വെട്രിയും രേഷ്മയും തമിൾ സ്വദേശികളുമാണ്. ഏറെ ദുരൂഹതകൾ നൽകുന്ന ആനന്ദിയും കൈയിൽ കിട്ടുന്ന സകല തൊഴിലുകളും ചെയ്യുന്നു. അവളുടെ പരക്കം പാച്ചിലുകൾ വല്ലാത്ത ആകാംക്ഷയും ദുരൂഹതയും നിറയ്ക്കുന്നതാണ്.  വിധവയായ പാട്ടിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടുന്നു. വെട്രിയും ആനന്ദിയും അവിടുത്തെ താമസക്കാർ. എല്ലാവരേയും മക്കളെപ്പോലെ കണ്ട് സ്നേഹിച്ച് വച്ചൂട്ടുന്നു പാട്ടി. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഉള്ളുലയ്ക്കുന്ന കഥാപാത്രമുണ്ട്.   റാം ട്രെയിനിൽ വച്ചുപരിചയപ്പെടുന്ന ട്രാൻസ്ജ...