Posts

Showing posts from July, 2024

സാക്ഷി, അവലോകനം

   സക്ഷി ഗ്രൂപ്പിൽ വന്നത്..... 'അവലോകനം  കവിത :-ഒരു തേക്കു പാട്ട് രചന : മായാ ബാലകൃഷ്ണൻ അവലോകനം :- ലളിതാ വിജയൻ എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് ജി. ശങ്കരക്കുറുപ്പിന്റെ  ജന്മസ്ഥലമായ നായത്തോട് എന്ന കൊച്ചു ഗ്രാമത്തിലെ എഴുത്തുകാരിയായ മായാബാലകൃഷ്ണൻ എന്ന അതുല്യ പ്രതിഭയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. 36 വർ ഷത്തോളമായി കിടപ്പു രോഗിയായാണ് കവയിത്രി മായാ ബാലകൃഷ്ണൻ. ഭിന്നശേഷി ഒരു പോരായ്മയല്ല എന്ന് ശക്തമായി തെളിയിച്ച ഈ എഴുത്തുകാരി വേറിട്ട സംഭവം തന്നെയാണ്. തന്റെ പോരായ്മകളെ വെല്ലുവിളിച്ചുകൊണ്ട് എഴുത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവന്ന പടക്കുതിര. പതിനഞ്ചാമത്തെ വയസ്സിൽ റൊമാറ്റോയ്ഡ് ആർത്രൈറ്റിസ്എന്ന അസുഖത്തെ തുടർന്ന് പഠനം മുടങ്ങുകയും ഒരു ഇടവേളയ്ക്ക് ശേഷം എസ്എസ്എൽസി വിജയം കരസ്ഥമാക്കുകയും ചെയ്തു ഈ മിടുക്കി. പതിമൂന്ന് വർഷമായി നവമാധ്യമ രംഗത്ത് വിസ്മയം തീർക്കുകയാണ് ഈ കവയിത്രി. ശരീരത്തിൽ ആകെ ചലനശേഷിയുള്ളത് ഇടതുകൈയിലെ ഒരു വിരലിനു മാത്രം.അത് ഉപയോഗിച്ച് ലാപ്ടോപ്പ് ടാബ് എന്നിവയിൽ കവിതകളും ബാലസാഹിത്യ കഥകളും പാലിയേറ്റീവ് ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ മൂ...

മണ്ണാങ്കട്ടേം കരീലേം! ആസ്വാദനം ,ഗിരിജ ചാത്തുണ്ണി

Image
 കവിതകളോട് പരമാവധി നീതി പുലർത്തി, ആത്മാവ് തൊട്ട എഴുത്ത്! ശ്രീമതി ഗിരിജ ചാത്തുണ്ണി ചേച്ചി തന്ന ആസ്വാദനം!  മണ്ണാങ്കട്ടേം കരീലേം മായ ബാലകൃഷ്ണൻ വെണ്ണില പുസ്തകക്കൂട്ടം മായയുടെ അമ്പത്തിരണ്ട് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേൾക്കാതെപോയ ബാല്യം ആർക്കുമുണ്ടാകാൻ സാധ്യതയില്ല.  മായയുടെ ഭാവനകൾ പീലി നിവർത്തിയാടിയപ്പോൾ പിറന്നുവീണ കവിതകളിൽ ബാല്യവും കൗമാരവും,സാമൂഹ്യചുറ്റുപാടുകളും  പ്രകൃതിയും, ചേർന്ന ജീവിതമാണ് പൊഴിയുന്നത്. മായയുടെ  ആത്മസഞ്ചാരമാണ് എഴുത്ത്, നിശബ്ദമായ ഒഴുക്കാണ് വരികൾ.ഹൃദയസ്പന്ദനങ്ങളിലാണ്  വരികൾ ചാലിച്ചെടുത്തിട്ടുള്ളത്. വെറുക്കപ്പെട്ടവരുടെ മൗനങ്ങളാണ് കരിയിലകളായി ഇപ്പോഴും കാറ്റിനൊപ്പം അതിർത്തികൾ ലംഘിച്ചു കാതങ്ങൾ താണ്ടുന്നത്.അടിച്ചമർത്തുന്നവരുടെ  ശബ്ദം മൺപുറ്റായ് കാൽകീഴിൽ ഞെരിഞ്ഞമർന്ന് പോകുന്നതും ഈ കവിതയിലൂടെ പറയുന്നുണ്ട്. സത്യം ഭജിക്കുവാൻ അഹിംസ പുൽകിടാൻ ഹൃത്തിൽ പ്രതിഷ്ഠിക്കണം ജീവിതം സന്ദേശമാക്കിയ, വിശ്വമാനവികതയുടെ പ്രതീകമായ മഹാപുരുഷനെ എന്നാണ് വിഗ്രഹമെന്ന കവിതയിൽ ഗാന്ധിജിയെ അടയാളപ്പെടുത്തുന്നത്!ഇന്ന് ഗാന്ധിജിയെ കുറിച്ചുള്ള...

ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി (ഡോ: ശശികല പണിക്കർ)

  ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി ============== =====(ഡോ: ശശികല പണിക്കർ) വളരെ ലളിതമായ ഭാഷയിൽ നല്ല കയ്യൊതുക്കത്തോടെ മനോഹരമായൊരു ഗസൽ ഈണംപോലെ, വായനയിൽ അലിഞ്ഞ് കുറച്ചേറെ നേരം ഇരുന്നപോലെ! ഒറ്റയിരുപ്പിൽ   ഉത്സാഹത്തോടെ വായിച്ചു തീർക്കാവുന്ന നോവലാണു ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി.  കോളേജ് ജീവിതത്തിന്റെ നൈർമല്യമുള്ള കഥ. മുൻ കാലങ്ങളിൽ പ്രണയം എത്ര അവധാനതയോടെയാണു വിടരുന്നത്. പ്രണയമാണോ ഇഷ്ടമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഇന്ദുവും വിനുവും തമ്മിലുള്ള സൗഹൃദം വളർന്ന സഞ്ചാരം. ആത്മീയതയുടെ പിൻബലത്തിൽ വിനുവും ഇന്ദുവും രണ്ടു വ്യത്യസ്ത കോണിൽ, ഓർമ്മയുടെ മയിൽപ്പീലി വർണ്ണങ്ങളിൽ വീണ്ടും കണ്ടുമുട്ടുന്നതോടെ വായനക്കാരന്റെ മനസ്സിലും, നേരിയ നിരാശയും വിഷമവും മഞ്ഞുതുള്ളിയായ് ഇറ്റു വീഴുന്നു.    കായലോരത്തിന്റെ ഭംഗിയും ഹൃദ്യമായ കാഴ്ചകളും, മുംബൈ നഗരവും കെമിക്കൽ കമ്പനികളും നൽകുന്ന  അറിവിന്റെ വിസ്മയലോകവും തുറന്നിടുന്നുണ്ട്.  ഒരിക്കലും വെറുതെയാവില്ല ഈ വായന. എല്ലാവരും വായിക്കണം!  സ്ഥിതി പബ്ലിക്കേഷൻസ്, പ്രസിദ്ധീകരിച്ച ഈ നോവൽ 100 രൂപയാണു വില. പുസ്തകത്തിനു ഈ നമ്പറുമായി ബന്ധപ്പെടുക. ...

ആസ്വാദനവും കത്തും! സദാശിവൻ സർ

Image
  ആസ്വാദനവും കത്തും! ============മണ്ണാങ്കട്ടേം കരീലേം! ഇന്നലെ 26/6/2024  നു. സദാശിവൻ സാറിന്റെ കത്ത് കിട്ടി. നിറഞ്ഞ ആഹ്ലാദമായി! "മണ്ണാങ്കട്ടേം കരീലേം" വായിച്ചിട്ടുള്ള ആസ്വാദനമെഴുത്തായിരുന്നു. ആശാന്റേയും വള്ളത്തോളിന്റെയും കൃതികൾ കാണാതിരുന്ന് ചൊല്ലുന്ന സാർ! എന്റെ ഈ കുഞ്ഞെഴുത്തുകളെ എങ്ങനെ സ്വീകരിക്കും എന്നൊരു ഭയത്തോടെയാണു പുസ്തകങ്ങൾ അയച്ചുകൊടുക്കാറുള്ളത്. എങ്കിലും എന്റെ ആദ്യ പുസ്തകം തൊട്ട് എല്ലാ ബുക്കിനും ഈ  85-ആം വയസ്സിലും സാർ എനിക്കെഴുതി തരാറുണ്ട്.  ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും വായനയും അഭിപ്രായമെഴുത്തുമാണു സാറിന്റെ മരുന്ന്!! മലയാളത്തിൽ ഇറങ്ങുന്ന പത്രങ്ങളും മാസികകളും ആഴ്ചപ്പതിപ്പുകളും വായിച്ച് പത്രാധിപർക്ക് നിരന്തരം കത്തുകൾ അയക്കുന്ന സാറിനെ മലയാളി വായനക്കാർക്കും പ്രസാധകർക്കും അപരിചിതനായിരിക്കില്ല. അല്ലാതെ , പ്രശസ്തയായ എഴുത്തുകാരി പ്രിയ എ സ്സിന്റെ അച്ഛൻ എന്നൊരു അഡ്രസ്സും സദാശിവൻ സാറിനുണ്ട്.  പ്രിയേച്ചിയെ എഴുത്തുകാരിയായിക്കാണാൻ ഏറെക്കൊതിച്ച സാറും ആനന്ദവല്ലി ടീച്ചറും മകളുടെ കാര്യത്തിലെന്നപോലെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി എന്നെയും ചേർത്തുപിടിച്ചിരി ക്കയാണ്. ...