Posts

Showing posts from September, 2024

ഷൈനി യുടെ ജന്മദിനാശംസ

ഷൈനി അക്ഷരം  പ്രിയപ്പെട്ടവളെ.. ജന്മദിനാശംസകൾ ! പ്രാർത്ഥനകൾ ! ഇന്നലെ പാതിരാത്രി കഴിഞ്ഞപ്പോ വിളിച്ചു പൊക്കി 'ഹാപ്പി ബർത്ത് ഡേ ' പറഞ്ഞപ്പോ ഉള്ള നിൻ്റെ അമ്പരപ്പും പിന്നീടുള്ള ചിരിയും ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരുപാട് പറയാനുണ്ടാവുമ്പോ ഒന്നും വാക്കുകളായി പുറത്തു വരില്ല.. അതിവിടെ ഞാനനുഭവിക്കുന്നു. കൊവിഡ് മുടക്കിക്കളഞ്ഞ യാത്രകളിൽ അങ്ങോട്ടുള്ളതും പെടുന്നു. നമ്മൾ കണ്ടിട്ടൊരുപാടായി..! മുഖപുസ്തകത്തിനു മുഖം കൊടുത്തു തുടങ്ങിയ നാളുകളിൽ തന്നെയാണ് മായാ ബാലകൃഷ്ണൻ എന്ന ഈ വിസ്മയത്തെ എനിക്ക് കൂട്ടായി കിട്ടിയത്. 'പരിചയപ്പെടേണ്ട ഒരാളാണ്' എന്നു പറഞ്ഞ് നമ്പർ തന്നു വിളിക്കാൻ പറഞ്ഞത് ജെറി സാറാണ്. അന്നു തുടങ്ങി ഈ മായാ സൗഹൃദം. 2012 ലെ ഒരു ഡിസംബർ ദിനത്തിൽ  Sr സുജാതയുടെ കൂടെയാണ് ആദ്യമായി  ചെന്നു കണ്ടത്.പിന്നീടെത്രയോ കൂടിക്കാഴ്ചകൾ.. ജന്മാന്തര ബന്ധമെന്നപോലെ ശക്തമായ സാന്നിദ്ധ്യമായി അവളെന്നോ ഒപ്പം നടക്കുന്നു.. അതിലുപരി എന്നെ നടത്തുന്നു! വേദനയൊഴിയാത്ത, ഓർക്കാനിഷ്ടമില്ലാത്ത ഭൂതകാലത്തെ പണിപ്പെട്ട് വകഞ്ഞു മാറ്റി ശക്തിയാർജ്ജിച്ചതുകൊണ്ടാവാം മായയുടെ അക്ഷരങ്ങളിൽ ചിലപ്പോ അഗ്നിജ്വാലകൾ തെളിയുന്നത് ...ആ കൈകളി...

ആസ്വാദനം -ഉമാദേവി തുരുത്തേരി

Image
  തത്ത്വമസിയിലെ ഉമാദേവി തുരുത്തേരിയുടെ Umadevi Thurutheri ( ഉമേച്ചിയുടെ ) കവി പരിചയവും മണ്ണാങ്കട്ടേം കരീലേം പുസ്തകത്തിന്റെ അവലോകനവും.,... 🙏നമസ്കാരം പ്രിയരേ 🙏 ്്്്്്്്്്്്്്്്്്്്്്്്്്്്      ഇന്നത്തെ എൻ്റെ ആസ്വാദനം ''മണ്ണാങ്കട്ടേം കരീലേം'' എന്ന മായ ബാലകൃഷ്ണൻ്റെ കവിതാസമാഹാരത്തിനാണ്.തത്ത്വമസി  സഹയാത്രികയും ഏവർക്കും പ്രിയപ്പെട്ടവളുമാണ് മായ. കവി-മായ ബാലകൃഷ്ണൻ Maya Balakrishnan  ************************************* കാവ്യസമാഹാരം- മണ്ണാങ്കട്ടേം കരീലേം **************************************** ആസ്വാദനം -ഉമാദേവി തുരുത്തേരി  Umadevi Thurutheri  ****************************************       മായയെ അറിയാൻ തുടങ്ങിയനാൾമുതൽ എനിക്ക് മായയൊരു വിസ്മയമാണ് മനസ്സിൽ. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ രോഗത്തിൻ്റെ മൂർച്ഛയിൽ 90% ചലനശേഷി നഷ്ടപ്പെട്ടിട്ടും വിധിയോട് പോരാടി ആർജ്ജവത്തോടെ എഴുത്തിലൂടെയും വായനയിലൂടെയും വരയിലൂടെയും കാലത്തോട് കലഹിച്ചു സ്വയം മുന്നേറിയ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമാണ് മായ.ഡിജിറ്റൽയുഗത്തെ അപ്രാപ്യമായികണ്ടു പിന്നീടതു കൈവെള്ളയിൽ നാലാംവിരല...

മനീഷാ മുകേഷ്ലാലിന്റെപോസ്റ്റ്

 മനീഷാ മുകേഷ്ലാലിന്റെപോസ്റ്റ് *മണ്ണാങ്കട്ടേം കരിയിലേം*  മണ്ണാങ്കട്ടയും കരിയിലയും യാത്ര പോയ കഥ നമ്മളെല്ലാം കുട്ടിക്കാലത്ത് കേട്ടു കാണും.  പരസ്പരം ആശ്രയിച്ച് ലക്ഷ്യത്തിൽ എത്തുന്ന കഥ. മഴപെയ്യുമ്പോൾ അലിയാതിരിക്കാൻ മണ്ണാങ്കട്ടക്ക് കരിയില തണലാകുന്നു. കാറ്റത്ത് പറക്കാതിരിക്കാൻ മണ്ണാങ്കട്ട കരിയിലക്ക് താങ്ങാവുന്നു. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മറ്റുള്ളവർ കരുതുന്ന അല്ലെങ്കിൽ അവഗണിക്കപ്പെട്ടവരുടെ  ലക്ഷ്യ സാക്ഷാത്ക്കാരം അതാണ് യഥാർത്ഥത്തിൽ മണ്ണാങ്കട്ടയും കരയിലയും കഥ.  *മായ ബാലകൃഷ്ണന്റെ* ഏറ്റവും പുതിയ കവിത സമാഹാരത്തിന്റെ പേര്  *മണ്ണാങ്കട്ടേം കരിയിലേം* എന്നാണ്.ഇത് യഥാർത്ഥത്തിൽ അക്ഷരങ്ങളും മായയും ചേർന്നുള്ള ഒരു യാത്രയാണ്. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും യാത്ര പോലെ വീണുപോകും എന്ന് തോന്നുന്ന സന്ദർഭത്തിലെല്ലാം അക്ഷരങ്ങളുടെ കൈപിടിച്ച് മായ നടക്കുകയാണ്, പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഒരു കിടക്കയിൽ പൂർണമായും തളച്ചിടേണ്ടിവന്ന ജീവിതത്തെ തന്റെ ജാലകത്തിനും അപ്പുറത്തെ ലോകത്തേക്ക് അക്ഷരങ്ങളുടെ കൈപിടിച്ച് നടത്തുകയാണ്  മനസ്സുകൊണ്ട് മായ.   ആ യാത്രയിൽ കാണുന്ന കാഴ്ചകളെല്ലാം...

നന്ദി പ്രകാശനം! മണ്ണാങ്കട്ടേം കരിയിലേം.

  നന്ദി പ്രകാശനം. ====*======= രാവുണ്ണി മാഷിനും കാവ്യശിഖയ്ക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ അസാന്നിദ്ധ്യത്തിലും പുസ്തകപ്രകാശനം എല്ലാ ഔദ്യോഗിക ചടങ്ങുകളോടെയും ആർഭാടമാക്കിത്തന്നു! എന്നെ കണ്ടിട്ടില്ലെങ്കിലും  ആമുഖം പറഞ്ഞ ഡോക്ടർ സജീവ് കുമാർ ആ കർമ്മം അസാധ്യമാക്കിതീർത്തു. പുസ്തകപരിചയം നടത്തിയ മനീഷ പുസ്തകത്തിന്റെ / കവിതകളുടെ ആത്മാവറിഞ്ഞു സഞ്ചരിച്ചു. പുസ്തകം സ്വീകരിച്ച കണ്ണൻ മാഷും ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ കവിതകളെ അറിഞ്ഞു സംസാരിച്ചു. പ്രകാശന ചടങ്ങ് നിർവ്വഹിച്ച രാവുണ്ണി മാഷിന്റെ കരുതലും സ്നേഹവും  എന്നും എന്നോടൊപ്പമുണ്ടെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി അറിയിച്ചുകൊണ്ടിരിക്കുകയാണു. തലേദിവസം വരെ വിളിക്കുമ്പോഴും ഒരു ടെൻഷനും വേണ്ട എന്നുപറഞ്ഞു ആശ്വസിപ്പിച്ച മാഷ്! മാഷോട് സംസാരിച്ചാൽ നമ്മുടെ എല്ലാ പ്രയാസങ്ങളും തീരും!     എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ട്    6 പുസ്തകങ്ങളുടെ പ്രകാശനം കൃത്യമായ സമയനിഷ്ഠയോടെ  നിശ്ചയിച്ച പ്രകാരം നടത്തിയ രാവുണ്ണി മാഷിനും  കാവ്യശിഖയിലെ നടത്തിപ്പുകാർക്കും പ്രത്യേകം അഭിനന്ദനം!  സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ 5/...

മണ്ണാംകട്ടേം കരീലേം ,നിഷ്കാസിതരുടെ ആരൂഢം എന്നീ പുസ്തകങ്ങളുടെ അവലോകനം KR Mohandas

  മായ ബാലകൃഷ്ണന്റെ മണ്ണാംകട്ടേം കരീലേം ,നിഷ്കാസിതരുടെ ആരൂഢം എന്നീ പുസ്തകങ്ങളുടെ അവലോകനം  KR Mohandas  Journalist and Content writer -  മോഹന്‍ദാസ്**നാലാംവിരലിലെ മായാജാലം*  വിടരാതെ പോയ വസന്തകാലത്തോടുള്ള തര്‍ക്കങ്ങളും പരിഭവങ്ങളുമാണ് മായാബാലകൃഷ്ണന്‍റെ കവിതകള്‍.  ആ കലഹങ്ങള്‍ ദൈവത്തിനോടും സമൂഹത്തോടുമെല്ലാം നടത്താറുണ്ട് ഈ കവയിത്രി. കവിതകള്‍ വിരിയുന്നത് മനസ്സിലാണ്. മനസ്സ് പറയുന്നതു പോലെ കവിത പകര്‍ത്തിയെഴുതുമ്പോളാണ് കവി വിജയിക്കുന്നത്. മായാബാലകൃഷ്ണന്‍റെ കവിതകള്‍ ഇങ്ങനെ രചിക്കപ്പെട്ടതാണ്.  വെറുക്കപ്പെട്ടവരുടെ ഒതുക്കിവയ്ക്കപ്പെട്ട മൗനങ്ങളില്‍ നിന്നും വെറുക്കപ്പെട്ടവളുടെ മനസ്സിന്‍റെ അടിയൊഴുക്കുകളാണ് കവിതയുടെ സുവിശേഷമാകുന്നതെന്ന് മായ കോറിയിടുന്നു.  വിശന്നുവലഞ്ഞ ഒരാണും പെണ്ണും തെരുവില്‍ കണ്ടുമുട്ടുമ്പോള്‍ എന്നെഴുതുമ്പോള്‍ കനല്‍ പോലെ വെന്ത ഉടലും മനസ്സും അനുവാചകനും നീറ്റലാവുന്നു. വിഹ്വലതകളുടെ ജാലകങ്ങള്‍ തുറന്നിടുന്ന കാഴ്ചകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോവുകയാണ് കവി. തന്‍റെ നൊമ്പരങ്ങള്‍ , ചിന്തകൾ, ഓർമ്മകൾ , പ്രണയങ്ങൾ, എല്ലാം ഈ കവിതകളിൽ  വായിച്ചെടുക്കാം ....