Posts

Showing posts from February, 2021

ചിത്രങ്ങൾ

Image
ജനുവരി 31  ഗാന്ധി വായന എ പി കുര്യൻ മെമ്മോറിയൽ  വായനശാലയുടെ ആദരം       

സ്വപ്നങ്ങൾ ക്ക് ചിറകുകളുണ്ട് ( കെ വി റാബിയ)

Image
 *സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്.* =================== ശ്രീമതി കെ വി റാബിയ! കർമ്മപഥത്തിൽ ആഗ്രഹങ്ങൾക്കും ഇച്ഛകൾക്കും  ഒരു ചുവടു പോലും പിന്നോക്കം പോകാത്തവൾ! ഒരു വീൽച്ചെയറുകാരിക്ക് തന്റെ കുറവുകളൊന്നും കുറവുകളേ ആകുന്നില്ലയെന്നും തനിക്കും മറ്റുള്ളവർക്കും ചാലക ശക്തിയാകുന്ന വിശ്വാസ ശക്തിയെയും മുറുകെപ്പിടിച്ച ജീവിതം!  പ്രിയപെട്ട അനിയത്തിക്കുട്ടി സൽമ തിരൂർ എനിക്കു സ്‌നേഹസമ്മാന മായി തന്നതാണ് ഈ ബുക്ക്. ലിപി പബ്ലിക്കേഷൻസ് പ്രസാധകർ! എല്ലാവരും വായിച്ചിരിക്കേണ്ട ബുക്ക്! ഒരു നാടിന് വെളിച്ചമായും അഭിമാനമായും മാറിയ റാബിയ ഇത്ത, നമുക്കേവർക്കും പ്രചോദനമാണ്.    വായിച്ചു കഴിഞ്ഞ് വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. എല്ലാവിധ നന്മകളും നേരുന്നു റാബിയാത്ത!   സ്നേഹപൂർവ്വം  മായ ബാലകൃഷ്ണൻ 

മറന്നുപോയ പാട്ടിന്റെ ആദ്യവരി

Image
 നോവൽ മറന്നുപോയ പാട്ടിന്റെ ആദ്യവരി!  ഡോക്ടർ ശശികല പണിക്കർ. ************** ഉയിർത്തെഴുന്നേറ്റു വരുന്ന സ്ത്രീയാണ് ഇതിൽ.  കെട്ടടങ്ങിപ്പോകുമായിരുന്ന,അല്ലെങ്കിൽ അർത്ഥശൂന്യം ആയിപ്പോകുമായിരുന്ന ജീവിതത്തിൽ നിന്നും ഇച്ഛാശക്തികൊണ്ടും വിദ്യകൊണ്ടും നിവർന്നു നിൽക്കാൻ കെൽപ്പു നേടിയ ഒരുവളുടെ കഥ . ലളിതവും ഹൃദ്യവുമായ ഭാഷ. സ്നേഹസമ്പന്നമായ കുടുംബം. വീടും നാടും തറവാടും കോളേജും ഹോസ്റ്റലും കൂട്ടുകാരുമായി മിടുക്കിയായി പഠിച്ചിരുന്നവൾ. ബിരുദാനന്തരബിരുദത്തിനു ശേഷം  കേരളത്തിൽ നിന്നും വിവാഹിതയായി ഭർത്താവിനൊപ്പം കൊൽക്കത്ത നഗരത്തിൽ എത്തിപ്പെടുന്ന ശാരി എന്ന പെൺകുട്ടി. എന്നാൽ വിവാഹത്തോടെ നിരപരാധിയായ അവളുടെ ജീവിതം പിഞ്ചിപ്പോകുന്നു.  അവിടെ കെട്ടടങ്ങുമായിരുന്ന, അർത്ഥശൂന്യം ആയിപ്പോകുമായിരുന്ന ജീവിതം. എന്നാൽ അതിൽ നിന്നും ഇച്ഛാശക്തികൊണ്ടും വിദ്യകൊണ്ടും രാമകൃഷ്ണാശ്രമത്തിലെ സ്വാമിനിയമ്മയുടെ സ്നേഹവും ആദരവും നേടി    ആത്മസപര്യയിൽ മുഴുകി ഒറ്റയ്ക്ക് ജയിച്ചു കാണിച്ചു കൊടുക്കുന്ന ഒരുവൾ. പണ്ടെങ്ങോ മനസ്സിൽ ഉണ്ടായിരുന്ന ഡോക്ടറേറ്റ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക കൂടി ചെയ്തതോടെ  അവളുടെ ജീവിതത്തിന്...

വയലിൻ പൂക്കുന്ന മരം

Image
"വയലിൻ പൂക്കുന്ന മരം" കവിതകൾ  സുരേഷ് നാരായണൻ ========== വായനക്കാരന്റെയുള്ളിൽ ചെലുത്തുന്ന ഒരുതരം രാസമാറ്റമാണ് ഗദ്യ കവിതകളുടെ വിജയം. അത്തരമൊരു മാറ്റം സൃഷ്ടിക്കാൻ പോന്ന കവിതകളാണ് സുരേഷ് നാരായണന്റെ  "വയലിൻ പൂക്കുന്ന മരം" വേറിട്ട ശൈലിയിൽ പണിഞ്ഞൊരുക്കുന്ന കവിതയുടെ ഭാഷ! ഏറെ ഹൃദ്യവും നവീനവുമാണ്. തീർച്ചയായും സഹൃദയർ ഏറ്റുവാങ്ങും. ഇന്നിന്റെയും നാളെയുടെയും കവിതയുടെ പുതുവഴി ഇതിൽ തെളിഞ്ഞു കാണാം. പുഴയും പ്രകൃതിയും പരിസ്ഥിതി നാശവും വിഷയമായ  കുറച്ചു കവിതകൾ ഉണ്ട്. പുഴയുടെ മരണം!    വിയർത്തൊലിച്ച് പുഴ മലർന്നു കിടന്നു   .....   കരയാൻ ശ്രമിച്ച് പറ്റാതെ    കൈകൾ ഞെരിച്ചപ്പോൾ    മീനിന്റെ അസ്ഥികൂടങ്ങൾ പൊടിഞ്ഞു"    വറ്റി വരണ്ട് വിണ്ടുകീറികിടക്കുന്ന പുഴച്ചിത്രമാണ് മനസ്സിൽ തെളിയുന്നത്.          പ്രാർത്ഥന. എന്തു രസമാണ് ആ ചിത്രം!     "നീയെന്തേ പോയില്ലേ!?"    "അവര് നിന്റെടത്ത്ണ്ടല്ലോ?  ഓർമ്മില്ലേ...?"  എന്ന് അവനും, അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന   അനാഥത്വം പേറുന്ന കുട്ടിയും....

ജി കവിതകൾ കാലഘട്ടത്തെ സ്പർശിക്കുന്നതെങ്ങനെ?

 ജി കവിതകൾ കാലഘട്ടത്തെ സ്പർശിക്കുന്നതെങ്ങനെ? 1901 ജൂൺ മൂന്നിനു എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ച് 1978 ഫെബ്രുവരി 2 നു അന്തരിച്ച മഹാകവി ജി ശങ്കരക്കുറുപ്പ്. പ്രഗത്ഭനായ ഒരു അദ്ധ്യാപകൻ,  ആകാശവാണി ഉദ്യോഗസ്ഥൻ, പ്രഭാഷകൻ, ഭാഷാപണ്ഡിതൻ വിവർത്തകൻ, എന്നിങ്ങനെ ബഹുമുഖ പ്രതിഭ 'വിശ്വദർശനം' വും ഓടക്കുഴലും ആണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ജ്ഞാനപീഠവും നേടിയ കൃതികൾ. ഒരു അദ്ധ്യാപകൻ കൂടിയായ അദ്ദേഹത്തിന്റെ കവിത ഈ കാലഘട്ടത്തെ എങ്ങനെ സ്പർശിക്കുന്നു, അല്ലെങ്കിൽ വിദ്യാർത്ഥി സമൂഹത്തിന് അതു നൽകുന്ന സന്ദേശം, എന്താണെന്ന് ഈ അവസരത്തിൽ സ്മരിക്കാം.    ഇന്നു നാം നേരിടുന്ന വെല്ലുവിളി പരിസ്ഥിതിചൂഷണം, കാലാവസ്ഥാവ്യതിയാനം,  പ്രളയം, തീക്കാറ്റ്, അടുത്ത തലമുറയ്ക്ക് ശുദ്ധജലം കിട്ടുമോ ശ്വസിക്കാൻ ശുദ്ധവായു കിട്ടുമോ,  എന്നൊക്കെയുള്ള ആശങ്കകളാണ് നമുക്കുള്ളത്. എന്തിന്!? മണ്ണിനെ പെണ്ണിനെ വരെ ഒളിഞ്ഞാക്രമിക്കുന്നു.   എല്ലാത്തിനും കാരണം മനുഷ്യന്റെ ദുര, അത്യാർത്തി, ഞാൻ ഞാനെന്ന ഭാവം. എല്ലാം എനിക്ക് വേണം വെട്ടിപ്പിടിക്കണം, അടക്കിവാഴണം എന്നുള്ള  മനുഷ്യന്റെ സ്വാർത്...