Posts

Showing posts from February, 2025

മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് ( കഥാപതിപ്പ് 2025 )

 ഇത്തവണത്തെ(  2025 ജനുവരി) മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് അന്യഭാഷ കഥകൾ കൊണ്ടു നിറഞ്ഞ ആഴ്ചപ്പതിപ്പ് (കഥാലോകം) വായിക്കേണ്ടതു ത. എന്തുകൊണ്ടും മികച്ച നിലവാരമുള്ള കഥകൾ! ഏതാണ് മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല . എങ്കിലും ഓർമ്മിക്കുമ്പോൾ ഒരു കൊങ്കണി കഥയുണ്ട് .   കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നേടിയിട്ടുള്ള  ദാമോദർ മൗസോയുടെ കഥ "മരണമെത്താത്തത് കൊണ്ട്"  ചുട്ടുപൊള്ളുന്ന വേനൽ, ഭൂമിയുടെ പച്ചപ്പ് നഷ്ടപ്പെട്ട്  കുളങ്ങളും തോടുകളും വറ്റി വെള്ളം കിട്ടാതെ വൃക്ഷങ്ങളും ജീവജാലങ്ങളും ചത്തും കരിഞ്ഞും ജീവിക്കുന്നു. അതിനിടയിൽ ഒരു പാവം പെൺപാമ്പ് (നീർക്കോലി പാമ്പ്) അതിന്റെ കദനകഥയാണത്.  ഹൃദയസ്പർശിയാണ്! ഇത്രയേറെ പ്രകൃതിയോട് ഇണങ്ങി ജീവജാലങ്ങളുടെ ഹൃദയസ്പന്ദനം  തിരിച്ചറിയാൻ കഴിയുന്ന കഥ. നാം അതിൽ അലിഞ്ഞു പോയി. എല്ലാം ഈ ഭൂമിയുടെ അവകാശികൾ എന്ന് പറയുമ്പോൾ ഒരു വിങ്ങൽ അനുഭവപ്പെടുത്തുന്ന കഥ എനിക്കേറെ ഇഷ്ടമായി.    2) അടുത്തത് ഒരു ഹിന്ദി കഥ രൂപ് സിംങ് ചന്ദേൽ രചിച്ച "അച്ഛൻറെ ധർമ്മസങ്കടം" ഇതൊരു ആധുനിക കാലത്തിൻറെ ധർമ്മസങ്കടം കൂടിയാണ് കുടുംബ ജീവിത കഥ ! ദില്ലി സാഹിത്യ അക്കാ...

സുധാമൂർത്തി നോവെല്ലകൾ

Image
    രണ്ട് അമ്മക്കഥകൾ (സുധാമൂർത്തി)  The  Mother I Never Knew വിവർത്തനം ( ദയ ജെ) ഡി സി ബുക്സ് ,  പേജ് 200, വില 240₹  ==================== സുധാമൂർത്തിയുടെ അനുഭവകഥകൾ വായിക്കാനിട വന്നിട്ടുണ്ട്. ജീവിതത്തിൽ മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന എഴുത്തുകളായിരുന്നു അവയെല്ലാം! നോവെല്ല  ആദ്യമായിട്ടാണ്. തികച്ചും ജീവിതഗന്ധിയാണ് അതും! അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിക്കുന്നതാണു ഈ നോവല്ലയുടെ പ്രത്യേകത! ഒതുക്കമുള്ള ഭാഷയിൽ ലളിതമായി ആലങ്കാരികതകളൊന്നുമില്ലാതെ എഴുതുന്ന സുധാമൂർത്തിയുടെ രചന സുഖവായന തരുന്നു!  കർണ്ണാടകയിലെ ബാംഗ്ലൂരും ഹൂബ്ലിയുമൊക്കെ ഭൂമികയാവുന്നു. മധ്യവർഗ്ഗ ബ്രാഹ്മണ കുടുംബങ്ങളിലെ  സ്ത്രീകൾ നായികമാരാവുന്ന രണ്ട് ചെറു നോവെല്ലകളാണു ഈ പുസ്തകം! സാമ്പത്തിക ഭദ്രതയുള്ള ബിസിനസ് കുടുംബവും പണത്തിനും ധാർമികമൂല്യങ്ങൾക്കും തമ്മിൽ വിലപേശുന്ന കഥ ആദ്യത്തേത്.  ആരോരുമറിയാതെ ദത്തെടുത്തു വളർത്തിയ മകൻ അച്ഛന്റെ മരണശേഷമാണു അക്കാര്യം അറിയുന്നത്. തനിക്ക് ജന്മം നൽകിയ അമ്മയെ തേടിയുള്ള യാത്രകളും തന്നെ വളർത്തി വലുതാക്കിയ കുടുംബത്തിന്റെ ചേർത്തുനിർത്തലും സ്നേഹവും തിരിച്ചറിഞ്ഞ് വളർത്തമ്മ...